Wednesday, May 28, 2008

ജഡനീണ്ട ചിന്തകള്‍

വെറുമൊരു കള്ളനായെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ നിങ്ങള്‍
നീണ്ട ജഡയില്ലത്തൊരെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ?
വിരിയുന്ന സ്വപ്നങ്ങള്‍ പൊഴിയുന്ന നേരത്ത്‌ ഓടിയണഞ്ഞിരുന്നില്ലേ..
നിങ്ങളോടിയണഞ്ഞിരുന്നില്ലേ?.
മന്ത്രം ജപിക്കുന്ന ചുണ്ടിനാല്‍ നിങ്ങള്‍ക്ക്‌ ഉമ്മകള്‍ നേര്‍ന്നിരുന്നില്ലേ
ഞാന്‍ ഉമ്മകള്‍ തന്നിരുന്നില്ലേ?
ജപമാല തിരിയേണ്ട കൈകളാല്‍ നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ
നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ?
അയലത്തെ കുഞ്ഞിനെ കണ്ണുവെച്ചീടുവാന്‍ മന്ത്രം ജപിച്ചു തന്നില്ലേ?
നിങ്ങള്‍ക്ക്‌ മന്ത്രം ജപിച്ചു തന്നില്ലേ?
ഇന്ന്‌
പാളങ്ങള്‍ തെറ്റുന്ന കാലത്ത്‌ എണ്റ്റെ ആട്ടിന്‍ തോലു വലിച്ചൂരിയില്ലേ
അവരാട്ടിന്‍ തോലു വലിച്ചെടുതില്ലേ?
സംശയമെന്നിട്ടുമ്മില്ലേ? നിങ്ങള്‍ക്കുമെന്നില്‍ സംശയമില്ലേ?
നിങ്ങളൊളിപ്പിച്ച ഉമ്മയും വേഴ്ചയും നാട്ടിലേ പാട്ടായി മാറിയില്ലേ..
ഇന്നു നാട്ടിലേ പാട്ടായി മാറിയില്ലേ.
എന്നിട്ടുമില്ലേ നിരാശ നിങ്ങള്‍ക്കുമിപ്പോഴുമില്ലേ നിരാശ
എല്ലാമെനിക്കിന്നറിയാം ഇനി എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
നാളെ
ജഡനീണ്ട ചിന്തയെ വാരിപ്പുണരാന്‍ ആട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം
ഇന്നാട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം

Monday, May 12, 2008

അവര്‍

അവര്‍ വിരഹഗാനം അവര്‍ക്കിഷ്ടമില്ലായിരുന്നു..
ദുഖ സിനിമകള്‍ അവര്‍ കണ്ടിരുന്നില്ല.
വറുതിയുടെ ഓണങ്ങള്‍ അവര്‍ക്കില്ലായിരുന്നു.
ഓണമവര്‍ക്ക്‌ ഹാപ്പി ഓണമായിരുന്നു.
അവര്‍ക്ക്‌
ചിക്കന്‍ ഗുനിയ മന്ത്രി പരത്തുന്ന രോഗമായിരുന്നു.
സൂചി പോലും പ്ളാസ്റ്റിക്‌ കവറില്‍ വേണമായിരുന്നു.
കോര്‍പ്പറേഷണ്റ്റെ ചണ്ടി വണ്ടി നാറുമായിരുന്നു.
മുപ്പത്‌ രൂപക്ക്‌ ചണ്ടി സംസ്കരിക്കാമായിരുന്നു.
അവരുടെ ചിരിയില്‍ ക്ളോസപ്പിന്‍ ആത്മവിശ്വാസമുണ്ടായിരുന്നു.
മൊഴിയില്‍ സാലറി ഹൈക്ക്‌ ഉണ്ടായിരുന്നു.
വായന കോടീശ്വരണ്റ്റെ വിജയഗാധകള്‍ ആയിരുന്നു.
ചര്‍ച്ചകള്‍ ഓഹരി വിലകളെ കുറിച്ചായിരുന്നു.
അവര്‍ തിക്കിതിരക്കി വോട്ടുചെയ്തിരുന്നില്ല.
വി എസ്‌ അവര്‍ക്ക്‌ പകല്‍ ദൈവമായിരുന്നു.
ഇരുണ്ടാല്‍ അവര്‍ വി എസിനെ പ്രാകുമായിരുന്നു.
പിണറായി അവര്‍ക്ക്‌ മാഫിയാ തലവനായിരുന്നു.
നമ്മുടെ വിപ്ളവത്തിനു തീവ്രത പോരായിരുന്നത്രെ.
ആണവത്തെ എതിര്‍ത്താല്‍ അവര്‍ അനുകൂലിക്കുമായിരുന്നു.
അനുകൂലിച്ചാല്‍ അമേരിക്കന്‍ ചാരനാക്കിക്കളയുമായിരുന്നു.
മാര്‍ക്സ്‌ ഇപ്പോള്‍ അവരിലൂടെയാണത്രെ സംസാരിക്കുന്നത്‌.