Monday, December 1, 2008

സദയം

ഞായര്‍ ഈയിടെ എനിക്ക്‌ വിരസമായിരിക്കുന്നു, ഈ ചെരു പട്ടണത്തില്‍ സമയം തള്ളി നീക്കുവാന്‍ എന്തോ എനിക്കു കഴിയുന്നില്ല. കഴിഞ്ഞ ദിവസം ബസ്സിനു പിറകേപോയ ദാവണി ചുറ്റിയ പെണ്‍കുട്ടി യെ തിരഞ്ഞു നടന്നാലോ എന്നു പോലും ഞാന്‍ ആലോചിച്ചു. ബെന്നിയുടെ കടയില്‍ വച്ചാണു ഞാന്‍ ആ കുട്ടിയെ പിന്നീട്‌ കണ്ടത്‌. അതെ ആ കൈനോട്ടക്കാരന്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ നീങ്ങുന്നു, ജനുവരിക്കുള്ളില്‍ എണ്റ്റെ ജീവിതത്തിലേക്ക്‌ ഇവള്‍ കടന്നുവരും, ഞാന്‍ ഉറപ്പിച്ചു.
സത്യന്‍ ചിത്രം വരക്കാന്‍ തുടങ്ങി, എങ്ങനെ വരച്ചാലും അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ മുഖം കാന്‍ വ്യാസില്‍ തെളിയും, ദുര്‍നടപ്പുകാരിയായ ചെറിയമ്മയുടെ പ്രലോഭനങ്ങളില്‍ അവള്‍ വീഴരുതേ എന്നയാള്‍ പ്രാര്‍തിക്കും. അതില്‍ നിന്നും രക്ഷ നേടാനായാണവള്‍ ഇന്നലെ സത്യണ്റ്റെ വീട്ടിലെത്തിയത്‌, മാന്യമായി ജീവിക്കാന്‍ ഉള്ള ഒരു വഴി ആയാണു സേതു അവളെ ആ പരസ്യ കടയില്‍ അയച്ചത്‌.
ഇന്നലെ ഓഫീസിലെ രാജേട്ടനോട്‌ ഞാനെണ്റ്റെ ഇഷ്ടം പറഞ്ഞു. ആ കുട്ടി ഓഫീസിനെതിരായുള്ള പരസ്യ സ്താപനത്തിലാണു ജോലി ചെയ്യുന്നതത്രെ. പക്ഷേ അവളെ നീ നോക്കണ്ട എന്നും രാജേട്ടന്‍ പറഞ്ഞു. പാവം വീട്ടിലെ കുട്ടിയായിരിക്കും അവള്‍ അതുകൊണ്ട്‌ നിണ്റ്റെ സ്റ്റാറ്റസിനവള്‍ ചേരില്ല എന്നായിരിക്കും രാജേട്ടന്‍ ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ കരുതി. "രാജേട്ടാ എനിക്ക്‌ അങ്ങനെത്തെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല" എന്നതിനു ഒരുതരം ദേഷ്യത്തോടെ ആണു രാജേട്ടന്‍ മറുപടി പറഞ്ഞത്‌. പിന്നീട്‌ ബെന്നിയാണു പറഞ്ഞത്‌ അവളുടെ സ്താപനത്തിണ്റ്റെ മുതലാളിയവിടെ വന്ന പേണ്‍കുട്ടികളെ എല്ലാം ചതിച്ചിട്ടുണ്ടെന്ന്‌, നീ അവളുടെ ഓഫീസില്‍ ഒരു മറച്ച റൂം കണ്ടിട്ടുണ്ടോ? അതിനുള്ളിലേക്ക്‌ അവളെ എന്നെങ്കിലും അയാള്‍ കൊണ്ടുപോകും, ഇടിവെട്ടേറ്റ പോലെ ഞാന്‍ തരിച്ചു നിന്നു.
സത്യണ്റ്റെ സ്വപ്നങ്ങള്‍ പൂവിട്ടു തുടങ്ങിയിരിക്കുന്നു, അവളുടെ കൊച്ചനുജത്തിമാരെ പഠിപ്പിക്കണം നല്ല ഒരു ജീവിതം തുടങ്ങണം എന്നെല്ലാം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചേച്ചി വൈകീട്ട്‌ എങ്ങോട്ടോ പോകുന്നു എന്നു പീള്ളേര്‍ പറഞ്ഞതു സേതു വിശ്വസിച്ചില്ല. അന്നു രാത്രി വാടിയ മുല്ലപ്പൂക്കളുമായി വന്ന രാജിയെ കണ്ട്‌ സത്യന്‍ ഞെട്ടി. "കാണാത്തലോകങ്ങള്‍ കാണിക്കാന്‍ നിങ്ങളെയും ഒരിക്കല്‍ കൊണ്ടോകാം ട്ടോ "കൂടെ വന്ന ഓട്ടോ ഡ്രൈവര്‍ പിള്ളേരോടായ്‌ പറഞ്ഞു.
പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ കുറിച്ച്‌ നാട്ടിലെ വായ്‌ നോക്കികള്‍ പല അപവാദങ്ങളും പറയും എന്നു ഞാന്‍ ആശ്വസിച്ചു, എന്നാലും അവളെ കണ്ട്‌ എണ്റ്റെ മനസു തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു.
കഴുകന്‍മാരെ കൊന്നിട്ട്‌ മാത്രം കാര്യമില്ല എന്നു സത്യന്‍ തീരുമാനിച്ചു ഇരകള്‍ ഇപ്പോളും വീഴാന്‍ കണക്കായി നടക്കുന്നു. അവളുടെ ഓഫിസില്‍ വാതില്‍ പാതി ചാരിയിട്ടിരിക്കുന്നു, ഞാന്‍ ചെന്ന ശബ്ദം കേട്ടതു കൊണ്ടാകണം അയാള്‍ രഹസ്യ മുറിയില്‍ നിന്നും ഇറങ്ങി വന്നു. അവള്‍ ഇന്നു ലീവ്‌ ആണെന്നയാള്‍ പറഞ്ഞു,
രണ്ടു കുട്ടികളേയും സത്യണ്റ്റെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുവന്നു അവര്‍ക്കും കാണാത്ത ലോകം ഈ സമൂഹം കാണിക്കുമെന്നയാള്‍ മനസ്സിലാക്കിയിരുന്നു.
അവള്‍ ഓഫീസില്‍ നിന്നുമിറങ്ങി ഓടുന്നത്‌ ഞാന്‍ കണ്ടു, അയാള്‍ എന്നോട്‌ കള്ളം പറഞ്ഞതായിരുന്നു, കാണാത്ത ലോകത്തില്‍ അയാള്‍ അവളെ രാജകുമാരി ആക്കിയിരിക്കുന്നു എന്നെനിക്കു മനസ്സിലായി. ഞാന്‍ തിരിഞ്ഞു നടന്നു മറ്റു പോംവഴികള്‍ ഒന്നും എണ്റ്റെ മുന്നില്‍ ഇല്ല ഞാന്‍ മുറിയില്‍ എത്തി ഒരു പെയ്ണ്റ്റടിച്ചു കിടന്നു ,
സത്യണ്റ്റെ ക്യാന്‍ വാസില്‍ പിള്ളേരുടെ ചോര കോണ്ട്‌ ചിത്രം വരക്കാന്‍ തുടങ്ങി