Saturday, September 27, 2008

വര്‍ഗ്ഗീസ്‌

വര്‍ഗ്ഗീസ്‌ രാവിലെ എഴുന്നേറ്റു മനോരമയും, ചായയും കുടിച്ചു എന്നിട്ട്‌
സെന്‍ സെക്സ്‌ തകറ്‍ച്ച ഓര്‍ത്തുകൊണ്ട്‌ തിരുനെല്ലി കാട്ടിലേക്കിറങ്ങി
അവിവാഹിതരായ അമ്മമാരുടെ ഫോട്ടോയും എടുത്ത്‌ നാടനും അടിച്ചു കാട്ടിലൂടെ നടന്നു.
ഹര്‍ത്താലിനെ ശപിച്ച്‌ റോഡിലൂടെ നടന്നു. പിന്നെ താടിവടിക്കാതെ നഗരത്തിലേക്കും
ഷോപ്പിംഗ്‌ മാളുകളില്‍ കറങ്ങിനടന്നു, 5 സ്റ്റാര്‍ ഹോട്ടലില്‍ വിപ്ളവത്തിണ്റ്റെ സാധ്യതകള്‍ തിരഞ്ഞു, വൈകീട്ട്‌
അമേരിക്കന്‍ ദാരിദ്യത്തെ കുറിച്ച്‌ പഠിച്ചു രാത്രി മട്ടനും ചിക്കനും പിന്നെ വയനാടന്‍ സ്വീറ്റികളില്‍ മയക്കവും.
തിയേറ്ററില്‍ പോയി, തലപ്പാവു കണ്ടു, നീണ്ട തിയേറ്ററും കസേരകളും പിന്നെ ഞാനും
വിപ്ളവം മരിക്കില്ലത്രെ, ഞാന്‍ ചാനല്‍ ഓഫീസില്‍ പോയി ന്യൂസ്‌ അവറില്‍ പങ്കെടുത്തു
എല്ലാരും എന്നിലെ വിപ്ളവകാരിയെ തിരിച്ചറിഞ്ഞു, പിന്നെ വീട്ടിലേക്കു
വിളിച്ചു പറഞ്ഞു ഭാര്യയോടും കുട്ടികളോടും ചുരമിറങ്ങിക്കോളാന്‍